പപ്പേട്ടന്റെ ഗാന്ധർവ സൃഷ്ടികൾ…….
_ ആതിര എം
“വരൂ പ്രിയേ…
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം… അതികാലത്തെഴുന്നേറ്റ് മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്ത് പൂവിടരുകയും മാതളനാരങ്ങ പൂക്കുകയും ചെയ്തോ എന്ന് നോക്കാം.
അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും……”
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം… അതികാലത്തെഴുന്നേറ്റ് മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്ത് പൂവിടരുകയും മാതളനാരങ്ങ പൂക്കുകയും ചെയ്തോ എന്ന് നോക്കാം.
അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും……”
മലയാളത്തിലെ ഏറ്റവും മികച്ച പ്രണയാഭ്യർത്ഥനയിൽ ഒന്നായി കണക്കാക്കുന്ന വാക്കുകൾ…
പത്മരാജൻ എന്ന പപ്പേട്ടന്റ മാസ്മരികതകളിൽ ഒന്ന്…
പ്രണയവും, വിരഹവും, ശരീരവും, ആത്മാവും നിറഞ്ഞ് നിൽക്കുന്നവയായിരുന്നു പത്മരാജൻ സിനിമകളും കഥകളും…
വ്യത്യസ്തമായ വഴികളിലൂടെ എന്നും വ്യത്യസ്തമായി നടന്ന ഒരു ഒറ്റയാൾ പോരാളി…. ആ പടയാളി അഭ്രപാളികളിൽ തീർത്ത വിസ്മയങ്ങൾ വാക്കുകൾക്കപ്പുറം…..
പത്മരാജൻ എന്ന പപ്പേട്ടന്റ മാസ്മരികതകളിൽ ഒന്ന്…
പ്രണയവും, വിരഹവും, ശരീരവും, ആത്മാവും നിറഞ്ഞ് നിൽക്കുന്നവയായിരുന്നു പത്മരാജൻ സിനിമകളും കഥകളും…
വ്യത്യസ്തമായ വഴികളിലൂടെ എന്നും വ്യത്യസ്തമായി നടന്ന ഒരു ഒറ്റയാൾ പോരാളി…. ആ പടയാളി അഭ്രപാളികളിൽ തീർത്ത വിസ്മയങ്ങൾ വാക്കുകൾക്കപ്പുറം…..
തൂവാനതുമ്പികളായെത്തി മുന്തിരി വള്ളികളിലൂടെ ഇന്നലെയുടെ കഥ പറഞ്ഞ് ഒരു കരിയിലകാറ്റായി മാഞ്ഞു പോയ അപരനില്ലാത്ത ഗന്ധർവൻ.
പപ്പേട്ടന്റെ ഓരോ സിനിമയും പറഞ്ഞ കഥകൾ സ്ഥലകാല വാക്കുകൾക്കപ്പുറം സഞ്ചരിച്ചവയായിരുന്നു…
തൂവാനത്തുമ്പികളിലെ ക്ലാരയെ പോലെ മറ്റൊരു കാമുകിയോ പ്രണയമോ മലയാള സിനിമ ലോകത്ത് പിന്നീട് ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
പപ്പേട്ടന്റെ ഓരോ സിനിമയും പറഞ്ഞ കഥകൾ സ്ഥലകാല വാക്കുകൾക്കപ്പുറം സഞ്ചരിച്ചവയായിരുന്നു…
തൂവാനത്തുമ്പികളിലെ ക്ലാരയെ പോലെ മറ്റൊരു കാമുകിയോ പ്രണയമോ മലയാള സിനിമ ലോകത്ത് പിന്നീട് ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
ജയകൃഷ്ണനും ക്ലാരയും അഭ്രപാളികളിൽ ജീവിക്കുകയായിരുന്നു. പ്രണയം വെറും ഉടലല്ല അത് രണ്ടു മനസുകൾ തമ്മിലുള്ള ആത്മാവിന്റെ കൂടി ചേരലാണ് എന്ന് ക്ലാരയും ജയകൃഷ്ണനും വീണ്ടും വീണ്ടും ഓർമിപ്പിച്ച് കൊണ്ടേയിരിക്കുന്നു. അത് കൊണ്ടാണ് ഒരുപാട് പ്രണയ കഥാപാത്രങ്ങൾ വന്നു പോയിട്ടും ക്ലാരക്ക് മരണമില്ലാത്തത്. ജീവിതം ആസ്വദിക്കാനിറങ്ങുന്ന ജയകൃഷ്ണനിൽ നിന്നാണ് തൂവാന തുമ്പികൾ തുടങ്ങുന്നത്. ആദ്യമായി ഒരു പെണ്ണിനെ അനുഭവിക്കാനിറങ്ങുന്ന ജയകൃഷ്ണൻ എത്തിപ്പെടുന്നത് ക്ലാരയിലാണ്. വെറുമൊരു ശരീരം മാത്രമായിരുന്നില്ല ക്ലാര. അവൾ പ്രണയത്തിന്റെ പുതിയ ഭാവമായി മാറുകയായിരുന്നു. അവളുടെ ശരീരം പലർക്കായി നൽകിയപ്പോഴും മനസ്സ് ജയകൃഷ്ണനിലായിരുന്നു.
സ്വവർഗാനുരതി എന്നൊരു പദം പോലും അന്യമായിരുന്ന ഒരു കാലത്തിലാണ് ദേശാടന കിളികൾ കരയാറില്ല എന്ന ചലച്ചിത്രം പുറത്തു വരുന്നത്. സ്വാതന്ത്ര്യത്തിന്റെ പുതു ലോകം തേടി പറന്ന നിർമ്മലയും സാലിയും ഒരിക്കലും തങ്ങൾക്ക് ഒരുമിച്ച് ഒരു ജീവിതം സാധ്യമല്ല എന്ന് തിരിച്ചറിയുകയും മരണത്തിലേക്ക് നടക്കുകയും ചെയ്യുന്നു. ലെസ്ബിയനിസം എന്നാൽ എന്താണെന്ന് മലയാളികൾ കേട്ടിട്ട് പോലുമില്ലാത്ത കാലത്താണ് പത്മരാജൻ വ്യത്യസ്തമായ ഉടലിന്റെ കഥ പറഞ്ഞത്. പലപ്പോഴും ശരീരവും മനസും വല്ലാത്തൊരു സംഘർഷത്തിലാണ്.
ശോഭന മുഖ്യ കഥാപാത്രമായെത്തിയ ഇന്നലെ എന്ന സിനിമയിൽ ഈ സംഘർഷമാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഓർമകൾ നഷ്ടപ്പെട്ട് തന്റെ ഇന്നലെകൾ നഷ്ടമായ കഥാപാത്രം. അവൾ തന്നെ ചികിത്സിച്ച ഡോക്ടറുമായി പ്രണയത്തിലാകുമ്പോൾ അവർക്കിടയിലേക്ക് നന്ദൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി വരുന്നു. ശോഭനയുടെ ഭർത്താവാണ് ഇയാൾ. അവൾ ഇന്നലെകളെക്കുറിച്ചോർക്കാൻ കഴിയാത്തവളാണെന്നും മറ്റൊരാളുമായി അടുപ്പത്തിലാണെന്നും വേദനയോടെ മനസിലാക്കി അയാൾ അവളെ മുറിവേൽപിക്കാതെ സ്വയം മുറിവേറ്റവനായി തിരികെ പോകുന്നിടത്ത് സിനിമ അവസാനിക്കുന്നു.
ശോഭന മുഖ്യ കഥാപാത്രമായെത്തിയ ഇന്നലെ എന്ന സിനിമയിൽ ഈ സംഘർഷമാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഓർമകൾ നഷ്ടപ്പെട്ട് തന്റെ ഇന്നലെകൾ നഷ്ടമായ കഥാപാത്രം. അവൾ തന്നെ ചികിത്സിച്ച ഡോക്ടറുമായി പ്രണയത്തിലാകുമ്പോൾ അവർക്കിടയിലേക്ക് നന്ദൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി വരുന്നു. ശോഭനയുടെ ഭർത്താവാണ് ഇയാൾ. അവൾ ഇന്നലെകളെക്കുറിച്ചോർക്കാൻ കഴിയാത്തവളാണെന്നും മറ്റൊരാളുമായി അടുപ്പത്തിലാണെന്നും വേദനയോടെ മനസിലാക്കി അയാൾ അവളെ മുറിവേൽപിക്കാതെ സ്വയം മുറിവേറ്റവനായി തിരികെ പോകുന്നിടത്ത് സിനിമ അവസാനിക്കുന്നു.
അംനേഷ്യ ബാധിച്ച ശോഭനയുടെ കഥാപാത്രത്തിന് വർത്തമാന കാലമേ ഉള്ളു. മനസ്സ് പഴയതിൽ നിന്ന് പുതിയതായിരിക്കുന്നു. ആ പുതുമയ്ക്കാണ് പത്മരാജൻ പ്രാധാന്യം നൽകിയത്. ഓർമകളുടെ മറ്റൊരു രാഷ്ട്രീയം കൂടിയായിരുന്നു അവിടെ നിറഞ്ഞ് നിന്നത്. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിലാകട്ടെ പ്രണയത്തിന്റെ പുതിയ തലങ്ങളായിരുന്നു ആവിഷ്കരിക്കപ്പെട്ടത്. സോളമനും സോഫിയയും തമ്മിൽ പ്രണയത്തിലാവുന്നു. പക്ഷെ സോഫിയ അവളുടെ കൊച്ചച്ചനാൽ പീഡിപ്പിക്കപ്പെടുന്നു. പക്ഷെ അത് വരെ ശീലിച്ചതുപോലെ പീഡിപ്പിക്കപ്പെട്ട പെണ്ണ് ആത്മഹത്യ ചെയ്യുകയോ അല്ലെങ്കിൽ ഇരുട്ടറയിൽ അടക്കപ്പെടുകയോ ചെയ്യുന്ന ഒരു അവസാനത്തിനു പകരമായി സോളമൻ സോഫിയയെ തന്റെ ജീവിതത്തിലേക്ക് ചേർക്കുന്നു. പെണ്ണ് വെറും ഉടലല്ല എന്ന പ്രഖ്യാപനം ആയിരുന്നു അത്.
ഇത്തരത്തിൽ പത്മരാജന്റെ മുഴുവൻ സിനിമകളിലും നിറഞ്ഞു നിന്നത് പുതിയ രാഷ്ട്രീയങ്ങൾ ആയിരുന്നു. അത് വരെ നിലനിന്നിരുന്ന പല വിശ്വാസങ്ങളും തകർക്കുകയായിരുന്നു അത്. പ്രണയത്തിന്റെയും രതിയുടെയും ഉടലിന്റെയുമൊക്കെ പുതിയ രാഷ്ട്രീയങ്ങളെ നിർവചിക്കുമ്പോൾ അത് വരെ നില നിന്നിരുന്ന വ്യവസ്‌ഥകൾക് എതിരെ കൂടെ ശബ്ദമുയർത്തുകയായിരുന്നു പത്മരാജൻ എന്ന ഗന്ധർവ്വൻ ……